Tuesday, November 19, 2013

പുസ്തകം ;ആര്‍ക്കൊക്കെയോ വേണ്ടി ജീവിതമുപേക്ഷിച്ച ഒരാള്‍ - എം ബി മനോജ്‌ (കല്ലറ സുകുമാരന്‍റെ ജീവചരിത്രം - എലിക്കുളം ജയകുമാര്‍)


എലിക്കുളം ജയകുമാര്‍
(സമീക്ഷ വാരികയുടെ 2001 മാര്‍ച്ച് ലക്കത്തില്‍ എഴുതിയ പുസ്തകാഭിപ്രായം)

മഹാത്മ അയ്യന്‍കാളിയുടെ ജീവചരിത്രം മലയാളത്തിനു പരിചയപ്പെടുത്തിയ ചെന്താരശ്ശേരി കേരളത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും പുതുക്കിപ്പണിയി കയാണുണ്ടായത്. പാമ്പാടി ജോണ്‍ ജോസഫിന്റെയും പൊയ്കയില്‍ യോഹന്നാന്‍ അപ്പച്ചന്റെയും ജീവചരിത്രങ്ങള്‍ കൂടി മലയാളത്തിന് ലഭിച്ചതോടുകൂടി മധ്യതിരുവിതാംകൂര്‍ വരെയുള്ള മലയാളികളുടെ സാമൂഹ്യജീവിത പരിസരത്തിനുള്ളില്‍ എത്രമാത്രം മുറിവേറ്റവയാണ് ദളിത് ജീവിതങ്ങള്‍ എന്ന സത്യം കേരളത്തിനുമുന്നില്‍ തുറന്നു വെക്കപ്പെടുകയാണ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച് 40കള്‍ വരെ സജീവ സാന്നിധ്യമായി നിന്നിരുന്ന കീഴാളജാതികളുടെ തിരിച്ചറിവും സമരവും സ്വത്വബോധവും മറ്റും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കാലഘട്ടത്തില്‍ അകറ്റി നിര്‍ത്ത പ്പെടുകയാണുണ്ടായത്. മുഴുവന്‍ ജനതയുടെയും അവകാശങ്ങള്‍ ക്കുള്ളില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളും പരിഗണിക്കപ്പെടുകയും പരിഹരിക്ക പ്പെടുകയും ചെയ്തുകൊള്ളും എന്ന സാമാന്യ മുദ്രാവാക്യങ്ങളും മുന്നറി യിപ്പും പലപ്പോഴും ശൂന്യത മാത്രം സമ്മാനിച്ച് ഒന്നൊന്നായി കടന്നു പോവുകയായിരുന്നു.
എം ബി മനോജ്‌
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് വിലയിരുത്തപ്പെട്ടിട്ടുള്ള മുന്നേറ്റങ്ങളിലെല്ലാം വിയര്‍പ്പും ജീവനും നല്‍കിയിട്ടും ദളിതുകള്‍ ഒഴികെയുള്ള ജനതകള്‍ ഓരോന്നും സ്വന്തം സമുദായങ്ങളുടെ കുടുക്കുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മുഴുവന്‍ ജനതകള്‍ക്കും വേണ്ടി സംസാരിച്ചത്. അല്ലാതെ,മനുഷ്യര്‍ക്കെല്ലാം ജീവിതത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങളിലും തക്കതായ ശിക്ഷ കൊടുക്കാന്‍ ഈ ജനതകള്‍ മടി കാണിച്ചിട്ടുമില്ല. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കും ഈ കാടന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ സംവരണതത്വങ്ങള്‍ ക്കപ്പുറത്ത് ഒന്നും ആയിരുന്നുമില്ല. ദളിത് ക്രൈസ്തവരാകട്ടെ കോണ്‍ഗ്ര സിന്റെ യും കേരളാ കോണ്‍ഗ്രസിന്റെയും മറ്റും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ അണിചേര്‍ന്ന് ശക്തി വര്‍ധിപ്പിച്ചപ്പോള്‍ നിയമസഭയില്‍ ഉണ്ടായിരുന്ന സ്വന്തം എം.എല്‍.എ മാര്‍ നഷ്ടം വരികയാണുണ്ടായത്.

ഇത്തരത്തില്‍ അനിശ്ചിതത്വം മാത്രമുള്ള ഒരു സാമൂഹ്യ ഘട്ടത്തിന്റെ ദളിത് പ്രതിനിധിയായിട്ടാണ് കല്ലറ സുകുമാരന്‍ 1939ല്‍ ജനിക്കുന്നത്. ഒരോ ജനതയും സ്വന്തമായി അഭിമാനിക്കാന്‍ ചരിത്രപരമായി ചില സുവര്‍ണ നാളുകള്‍ തേടിയെടുക്കാറുണ്ട്. ദളിതുകളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുണ്ടെങ്കില്‍ അത് കാട്ടുമനുഷ്യരായി ജീവിച്ച കാലത്തിലുള്ള ഏതെങ്കിലുമൊക്കെയായിരിക്കും. കീഴാള ജാതികള്‍ പിന്നീട് ആത്മ സമാധാനത്തിനായി കൂട്ടിച്ചേര്‍ത്ത ചേരമര്‍ രാജാവിന്റെ പിന്‍മുറക്കാരായി രുന്നുവെന്ന ബോധവും ദ്രാവിഡ ബോധവും തങ്ങള്‍ക്കുമാത്രം അഭിമാനി ക്കാനുള്ള ഒന്ന് ആയിരുന്നില്ല എന്ന് തിരിച്ചറിയുകയും ചെയ്തു. അത്തരം ധാരാളികളില്‍ത്തന്നെ വേണ്ടത്ര പ്രാധാന്യം ദളിതുകളുടെ പഴയതലമുറകള്‍ക്ക് കിട്ടിയിരുന്നുവെന്ന് മനഃകണക്ക് കൂട്ടുന്നതും കാല്‍പ്പനികം മാത്രമാണ്. ബുദ്ധചരിതത്തിലും കീഴാളജാതികള്‍ക്ക് നിര്‍ണായക സ്ഥാനമൊന്നും പേശി നേടാന്‍ കഴിയുമെന്നും കരുതേണ്ടതില്ല. മറിച്ച് ദളിതുകളുടെ ആത്മബോധവും ആത്മാഭിമാനവും കണ്ടെത്തേണ്ടത് അത് എത്ര വൈകിയാണെങ്കിലും പൊതുസമൂഹവുമായി തങ്ങള്‍ മത്സരിക്കുകയോ സ്ഥാനമുറപ്പിക്കുവാന്‍ ചെയ്യുന്നിടത്തു നിന്നുമാണെന്ന് വിലയിരുത്തുന്നതാവും കൂടുതല്‍ ശരി. ഇത്തരം ഒരു പരിസരത്തിലാണ് അയ്യന്‍കാളി മുതല്‍ കല്ലറ സുകുമാരന്‍ വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വങ്ങളുടെയും പ്രസക്തി വളരെ ഉന്നതമാകുന്നത്.

ചരിത്രവും സംസ്‌കാരവുമൊക്കെ പരമ്പരാഗതമായി ലഭിക്കുന്നത് മാത്രമല്ല എന്നും നിര്‍മ്മിച്ചെടുക്കാവുന്നതാണ് എന്നും ഇവര്‍ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. കല്ലറ സുകുമാരന്റെ കുടുംബവും ഇതര കീഴാള ജാതി കുടുംബങ്ങളെപ്പോലെ തന്നെ അലയാന്‍ വിധിക്കപ്പെട്ടവരാണ്. സ്വത്തും പദവിയുമാണ് ഒരു ജനതയെ സ്ഥിരവാസത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതില്ലാതെ ഏതു മനുഷ്യര്‍ക്കും അലഞ്ഞു തിരിയേണ്ടിവരും. ഇത്തരത്തില്‍ പറിച്ചു നടാന്‍ മത്രം വിധിക്കപ്പെടുന്ന ഒരു ജനതയില്‍ നിന്നാണ് പതിനൊ ന്നാം ക്ലാസ്സുവരെ വിദ്യാഭ്യാസം നേടാന്‍ കുട്ടിയായ സുകുമാരന്‍ ശ്രമിക്കുന്നത്. ഈ മുറിഞ്ഞുപോയ വിദ്യാഭ്യാസ ജീവിതം തിരിച്ചെടുക്കാന്‍ വര്‍ഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുദം നേടിക്കൊണ്ട് അദ്ദേഹം അത് മുഴുമിപ്പിച്ചു.

കല്ലറ സുകുമാരന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തില്‍ തിരിച്ചറിവുകിട്ടിയ മറ്റൊരു മാനം ഇടതു വലതു പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട ഒരു വഴിയുണ്ട് ദളിത് രാഷ്ട്രീയത്തിന് എന്നുള്ളതാണ്. രണ്ടു പക്ഷങ്ങളു മായി ആദ്യകാലങ്ങളില്‍ സഹകരിക്കുകയും അതിന്റെ അനുഭവ ങ്ങളുടെ പിന്‍ബലത്തിലുമാണ് അദ്ദേഹം ഐ.എല്‍.പി എന്ന രാഷ്ട്രീയ പ്രസ്ഥാം രൂപീകരിക്കുന്നത്.പീരുമേട് ഹരിജന്‍ ഫെഡറേഷനില്‍ നിന്നാരം ഭിച്ച് ഇന്ത്യന്‍ ദളിത് ഫെഡറേഷനില്‍ അവസാനിക്കുന്ന പ്രയാണം അദ്ദേഹ ത്തിന്റെ ദളിത് സമുദായ നവോത്ഥാനത്തിന്റെ ഒരു പാര്‍ശ്വ വീക്ഷണം മാത്രമാണ്. 

 
 സാമൂഹ്യ നവോത്ഥാനപ്രവര്‍ത്തകന്റെ പ്രാരംഭ ശ്രമങ്ങള്‍ എന്ന നിലയില്‍ത്തന്നെയാണ് അദ്ദേഹം ജീവിതത്തിന്റെ ആദ്യഘട്ടം ചെലവഴിച്ചി ച്ചുള്ളത്. കുടുംബങ്ങളളുടെ പരിഷ്‌കരണം,ജീവിതത്തിന്റെ ക്രമം, വൃത്തി, ചിട്ട,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തുടങ്ങിയവ നിരന്തരം ഓര്‍മ്മിപ്പിക്കു ന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും രചനകളും മറ്റും. ദളിതുകള്‍ക്ക് ദൈവങ്ങല്‍ ആവശ്യമാണെങ്കില്‍ അതും സ്വീകരിക്കുക.പക്ഷെ അക്കാര്യം പറഞ്ഞ് പരസ്പരം മത്സരിക്കരുത്.എന്നും അദ്ദേഹം ഓര്‍മ്മി പ്പിക്കാന്‍ മടികാണിക്കുന്നില്ല.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ദളിതാവബോധം എങ്ങനെ കീഴാള ജാതികളില്‍ എത്തിക്കാം എന്നുള്ളതായിരുന്നു. അടിമ ജീവിതത്തിന്റെയും തൊഴില്‍ കൂട്ടമായി ആട്ടിയകറ്റപ്പെട്ടതിന്റെയും ചരിത്രാനുഭവങ്ങള്‍, ജനാധിപത്യ മന്ത്രിസഭകളുടെ മറവില്‍ രൂപപ്പെടുന്ന പുതിയ അടിമത്തങ്ങള്‍ ഇവയൊക്കെ വിലയിരുത്തുകയും സാധാരണ മനുഷ്യര്‍ക്ക് ഇത് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമായിരുന്നു തുടര്‍ന്ന് അദ്ദേഹം.

ദളിതുകളിലെ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആദിവാസികളും ഒന്നിക്കേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ മൂന്നാം ഘട്ടം. ആദിവാസി ഭൂമിക്കുവേണ്ടിയുള്ള ജാഥകള്‍, ദളിത് ക്രൈസ്തവ സംവരണ ത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍, മണ്ണിന്റെ മക്കളെ മണ്ണിനുവേണ്ടി കലാപം നയിക്കൂ തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ ഒക്കെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ ഇടം കണ്ടെത്തു ന്നതിനുള്ള ശ്രമങ്ങളായിരുന്നു.

നാലാമത്തേത് ദളിത് പ്രശ്‌നത്തെ വോട്ടുബാങ്കുകളാക്കി മാറ്റുന്നതിനും ദേശീയ രാഷ്ട്രീയവുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഒരു പക്ഷെ ഇതായിരിക്കണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും അതേസമയം ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും. അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് കാന്‍ഷി റാമിന്റെ നേതൃത്വത്തിലുള്ള ബി.എസ്.പി യുമായി അദ്ദേഹം കൂടി നിന്നത്. എന്നാല്‍ തന്റെ വീക്ഷണങ്ങള്‍ക്കൊപ്പം ഉയരാന്‍ ആരൊക്കെയോ ശ്രമിച്ചില്ല. അല്ലെങ്കില്‍ അധികാരക്കൊതി മൂത്ത ഓരോ ദളിത് നേതാക്കന്മാരും തമ്മിലടിക്കുകയോ, ആന്തരിക ധ്രുവീകരണത്തിന് ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവാം. ഐ.എല്‍.പിക്ക് കിട്ടിയ വോട്ടുപോലും നേടാന്‍ ബി.എസ്.പി. ക്ക് കഴിയാതെ പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

ജീവിതത്തിന്റെ അവസാന നാളില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹത്തെ പരിഹസിക്കാനും മടിച്ചില്ല നന്ദിയില്ലാത്ത
ദളിത് സഹോദരങ്ങള്‍. അങ്ങനെ ഒരു ജനതയുടെ സ്വപ്നത്തിന്റെ വേരുകളും നാമ്പുകളും കിള്ളിപ്പറിച്ച് പുറത്തിടുന്നതിന്റെ കടുത്ത വേദനയിലെ വിടെ യോ ഒരിടത്തുവെച്ച് അദ്ദേഹത്തിനേയുംകൊണ്ട് അവര്‍ മടങ്ങിപ്പോയി. വായനയുടെയും എഴുത്തിന്റെയും ഒരു ലോകം അദ്ദേഹത്തിനു ണ്ടായിരുന്നു. അയിത്തോച്ചാടനം അന്നും ഇന്നും, വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം, മര്‍ദ്ദിതരുടെ മോചനം ഇന്ത്യയില്‍, വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും, തുടങ്ങിയവ പഠന ഗ്രന്ഥങ്ങളാണ്. ഒളുവിലെ ഓര്‍മ്മകള്‍, ഏകലവ്യന്റെ പെരുവിരല്‍, ഇന്ധനപ്പുര തുടങ്ങിയ കവിതാ സമാഹാരങ്ങളും വോയ്‌സ് ഓഫ് ഹരിജന്‍സ്, ജ്വലനം എന്നീ മാസികകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. പോള്‍ ചിറക്കരോടും തട്ടേല്‍ രാമചന്ദ്രനും ഒക്കെ അടങ്ങുന്ന ശക്തമായ ഒരു ദളിത് നേതൃത്വ നിര കാലാന്തരത്തിലെവിടെയൊക്കെയോവെച്ച് നിശ്ചലമായി പ്പോയി. കല്ലറ സുകുമാരന്റെ ജീവിതത്തിന് വിമര്‍ശനാത്മകമായ പഠനങ്ങള്‍ ഒരു പക്ഷെ ആര്‍ക്കെങ്കിലുമൊക്കെ പറയാനുണ്ടെന്നും വരാം.

ദളിതുകളുടെ ഇല്ലായ്മയും വല്ലായ്മയും പോലെ തന്നെ അവര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും ഒരിക്കലും ഹൃദയം തുറക്കാതായിരുന്നില്ല. ആത്മാര്‍ത്ഥ തയുള്ള ഒരു ദളിത് പ്രവര്‍ത്തകനും തൃപ്തി എന്തെന്ന് അറിഞ്ഞിട്ടുമില്ല. നിരാശരായി മടങ്ങാത്ത ഒരു ദളിത് നേതൃത്വത്തേയും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നുമില്ല. കൂണുപോലെ മുളച്ചു പോന്തുന്ന സംഘടനകളും വിശാലമായ മനസ്സിന്റെ ഇല്ലായ്മയും സങ്കുചിതമായ ഉപജാതി ബോധവും താല്‍ക്കാലിക ലാഭങ്ങള്‍ മാത്രം നോക്കുന്ന പ്രകൃതവും ഒക്കെ കൂടിക്കുഴഞ്ഞ് ഈ ജനതയുടെ ലക്ഷ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചകള്‍ മാത്രമല്ലേ അവശേഷിക്കുന്നുള്ളൂ.

1996 വരെയുള്ള കല്ലറയുടെ ജീവിതത്തില്‍ ദളിതരുടെ ഐക്യവും സ്വത്വബോധവും അധികാരവും മറ്റും പൂര്‍ത്തിയാക്കാനാവാതെ പോയ സ്വപ്നങ്ങളായിരുന്നു. ഏറെ പരിമിതികളോടെയാണെങ്കിലും ദളിതുകളെ സംബന്ധിച്ചിടത്തോളം കല്ലറസാറ് ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെതുപോലെ നാഥനില്ലാക്കളരിയായി ദളിതു പ്രശ്‌നങ്ങള്‍ മാറുമായിരുന്നില്ല. ഇനി കേരളത്തിന് അദ്ദേഹത്തപ്പോലെ ഒരു നേതാവിനെ കിട്ടാനും പോണില്ല. ഇന്ന് ദളിതുകളെ സംബന്ധിച്ചിടത്തോളം സമുദായങ്ങളിലെയും രാഷ്ട്രീയ പ്രവര്‍ത്തന ങ്ങളിലെയും സാംസ്‌കാരിക മണ്ഡലത്തിലെയും നേതൃത്വങ്ങളുടെ തുറന്ന ചര്‍ച്ചയിലൂടെയും കൂട്ടായ്മയിലൂടെയും നിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ് അവരുടെ സ്വന്തം ഭാവി. അല്ലാത്ത ഒരു കേരളത്തിന് ഏതൊരു ദളിത് നേതൃത്വത്തിന്റെയും ജീവിതവും മരമവും വറചട്ടിയിലൊഴിച്ച വെള്ളം പോലെ ആയിത്തീരും എന്ന മുന്‍വിധി മാത്രമാണ് വീണ്ടും വീണ്ടം വേദനിപ്പിക്കുന്ന അനുഭവ പാഠങ്ങള്‍. 


No comments:

Post a Comment