Wednesday, November 27, 2013

പുസ്‌തകം: 'കണ്ണിന്റെ കഥ' - ജോര്‍ജ്‌ ബതായി , വിവ സാനന്ദരാജ്‌.



ജോര്‍ജ് ബതായി 
വിവര്‍ത്തകന്റെ കുറിപ്പ്‌ .'കണ്ണിന്റെ കഥ' എന്നാല്‍

20ആം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ സര്‍-റിയലിസ്റ്റിക്‌ മാസ്റ്റര്‍പീസായി വാഴ്‌ത്ത പ്പെടുന്ന നോവലാണ്‌ 'കണ്ണിന്റെ കഥ'. 1928 ലാണ്‌ ഇത്‌ ആദ്യമായി പ്രസിദ്ധീകരിക്ക പ്പെട്ടത്‌. ഫ്രഞ്ച്‌ ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി 1970 ല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള സഹൃദയരുടെ ശ്രദ്ധ പിടിച്ചുപറ്റി.

എഴുത്തുകാരന്‍ ഹൃദയ ഭേദകങ്ങളായ സ്വന്തം ജീവിതാനുഭ വങ്ങള്‍ തീര്‍ത്തും അസാധാരണവും അങ്ങേയറ്റം അചുംബിത വുമായ ലൈഗിക പ്രതീകങ്ങളിലൂടെ 'മറക്കാന്‍' ശ്രമിക്കുക യാണിവിടെ. സംഭവ വിവരണങ്ങള്‍ യഥാതഥമായ തലത്തില്‍ നിന്നും അകന്ന്‌, അയഥാര്‍ത്ഥവും ഭ്രമാത്മകവുമായ ഒരു വിതാനത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ആസ്വാദകനെ സംബന്ധിച്ചിടത്തോളം അദൃഷ്ടപൂര്‍വവും അനന്യ ലബ്ധവുമായ ഒരു വായനാനുഭവം. ഇതിലെ ലൈംഗികതയുടെ വിവരണം അതിരുകടക്കുന്നില്ലേ എന്ന ചോദ്യം തീര്‍ത്തും പ്രസക്തം തന്നെ. മാനുഷിക ദുരന്തങ്ങളുടെ വസ്‌തുതാധിഷ്ടിത പരിധി, ഏറ്റവും കടന്ന ഭാവനയെത്തന്നെ കടത്തി വെട്ടാറുണ്ട്‌. ചിലപ്പോഴൊക്കെ എന്നതാണ്‌ ഉത്തരം. എഴുത്തുകാരന്റെ ആത്മകഥാ പരമായ സംഗതികള്‍ സത്യസന്ധതയോടെ അംഗീ കരി ക്കുന്ന ഒരാള്‍ ഇതിലെ ലൈംഗിക ഭാവനയുടെ അതി പ്രസരം താജ്യ കോടിയില്‍ തള്ളുക തന്നെ ചെയ്യും. ( അതായ ത്‌, വേണ്ടത്ര ആസ്വദിച്ച ശേഷം ) വായനക്കാരന്റെ സുഷുപ്‌ത മായ ലൈംഗിക വാസനകളെ ഉത്തേജിപ്പിക്കുകയല്ല, പ്രത്യുത ഉദ്ധൃത ലൈംഗികാസക്തിയെ വിമലീകരിരിക്കുക യാണിവിടെ ലക്ഷ്യമാക്കുന്നത്‌. കുണ്ഡലിനി ശക്തിയെ ( യോഗിയെ തങ്ങളു ടെ വരുതിയില്‍ നിര്‍ത്തി എന്നവകാശപ്പെടുന്ന ഈ ശക്തി, ലൈംഗികതയല്ലാതെ മറ്റൊന്നല്ല. ) സ്വാധിഷ്‌ഠാനത്തില്‍ നിന്നും മണിപൂരകത്തിലേക്ക്‌ ഉയര്‍ത്തുന്ന ഒരു ആത്മീയ പ്രക്രിയ. ഒരു ലൈംഗിക കൃതിയിലും ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ശുദ്ധീകരമ കര്‍മ്മമാണിത്‌.

അക്കാരണത്താലണ്‌ 'കണ്ണിന്റെ കഥ' അശ്ലീലം എന്ന നില വിട്ട്‌ 'സാഹിത്യം' എന്ന പദവിയിലേക്ക്‌ ഉയരുന്നത്‌. മനുഷ്യ മനസി ലെ പ്രാകൃത വികാരങ്ങളുടെ വിമലീകരണം ( Purgation ) ആവണം ഉത്തമ കലയുടെ ആത്യന്തിക ലക്ഷ്യം എന്ന അരിസ്‌റ്റോട്ടലീയന്‍ നിര്‍വചനം ഓര്‍ക്കുക. വിമലീകരിക്കും മുമ്പ്‌ വികാരങ്ങളെ പരമാവധി ഉണര്‍ത്തുകയും കടയുകയും ചെയ്യേണ്ടതുണ്ട്‌. ഈ മൂന്നു പ്രക്രിയകളും കണ്ണിന്റെ കഥയില്‍ ഏക കാലത്തു സംഭവിക്കുന്നു എന്നതാണ്‌ ഈ കൃതിയെ മഹത്തായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നത്‌.

കണ്ണിന്റെ കഥ ഒരു അശ്ലീല കൃതിയായിരുന്നു എങ്കില്‍ ഞാനത്‌ മലയാളത്തിലാക്കാന്‍ മുതിരില്ലായിരുന്നു. മൗലികമായ അശ്ലീല രചനകള്‍ മലയാളത്തില്‍ വേണ്ടുവോളം ഉണ്ടല്ലോ - വിവ സാനന്ദരാജ്‌.

ജോര്‍ജ്‌ ബതായി

നോവലിസ്‌റ്റ്‌, ഗദ്യകാരന്‍ എന്നീ നിലകളില്‍ വിഖ്യാതനായ ജോര്‍ജ്‌ ബതായി 1897ല്‍ ഫ്രാന്‍സില്‍ ജനിച്ചു. കത്തോലിക്കാ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയും പിന്നെ മതം ഉപേക്ഷിച്ച്‌, മാര്‍ക്‌സിസ്റ്റ്‌ തത്വചിന്തയില്‍ ആകൃഷ്ടനവുകയും ചെയ്‌തു. മാനസിക വിശ്ലേഷണം, ഗൂഢശാസ്‌ത്രങ്ങള്‍ എന്നിവ യിലും അദ്ദേഹം നിഷ്‌ണാതനായിരുന്നു. ഓര്‍ളിയന്‍സിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍, ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചി ട്ടുണ്ട്‌. പൊതുവേ അന്തര്‍മുഖനായ ്‌അദ്ദേഹം, താരതമ്യേന എളിയ ജീവിതമാണ്‌ നയിച്ചത്‌. ഫ്രാന്‍സില്‍ സര്‍റിയലിസ്റ്റ്‌ പ്രസ്ഥാനം, കലയിലെ മുഖ്യ ധാരയിലേക്ക്‌ വന്നപ്പോള്‍, അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവു മായി മാറി. ക്രിട്ടിക്‌ എന്ന പേരില്‍ ഒരു സാഹിത്യ മാസിക 1946ല്‍ അദ്ദേഹം ആരംഭിച്ചു. മരിക്കുംവരെ അതിന്റെ മുഖ്യ പത്രാധിവരും എഴുത്തുകാരനും അദ്ദേഹം തന്നെയായിരുന്നു. ഡോക്യുമെന്റ്‌സ്‌ എന്ന പേരില്‍ മറ്റൊരു സാഹിത്യ നിരൂപണ മാസികയും അദ്ദേഹം ആരംഭിക്കുകയുണ്ടായി. അന്ന്‌ അറിയ പ്പെട്ടിരുന്ന എല്ലാ സര്‍റിയലിസ്റ്റിക്‌ എഴുത്തുകാരുടേയും രചന കള്‍ ഈ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

കവിതയും തത്വചിന്തയും അസാധാരണമായ ഒരു ചേരുവയില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. അപ്രകാരം തന്നെ, ചരിത്രവും വിചിത്ര ഭാവനയും സമന്വയിപ്പിച്ചു കൊണ്ട്‌ അദ്ദേഹം കൃതികള്‍ രചിച്ചു. അങ്ങേയറ്റം മൗലികവും പുതുമ യാര്‍ന്നതും വൈവിധ്യ പൂര്‍ണവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ സ്വഭാവം. തന്റെ സാഹിത്യ ജീവിത ദര്‍ശനങ്ങളു ടെ വിവരണം 1943ല്‍ എഴുതിയ ലേ എക്‌സ്‌പീരിയന്‍സ്‌ എന്ന കൃതിയില്‍ കാണാം. കണ്ണിന്റെ കഥയാണ്‌ അദ്ദേഹത്തിന്റെ ആദ്യ നോവല്‍. ലോര്‍ഡ്‌ ഊഷ്‌ എന്ന തൂലികാ നാമത്തിലാണ്‌ ഇത്‌ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആംഗല ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട രണ്ട്‌ നോവലുകള്‍ കൂടിയുണ്ട്‌, അദ്ദേ ഹത്തിന്റേതായിട്ട്‌. മധ്യാഹ്നനീലിമ, എന്റെ നന്മ എന്നിവയാണ്‌ അവ. കൂടാതെ, ലൈംഗികത, സാഹിത്യവും തിന്മയും അദ്ദേ ഹം എഴുതിയിട്ടുണ്ട്‌. 1962ല്‍ ബതായി അന്തരിച്ചു.

No comments:

Post a Comment