ഡോ.ജോണ്‍ വില്‍സണ്‍ |
ബുദ്ധമതം അടിസ്ഥാനപരമായി വേദങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നില്ല. ബുദ്ധമതം തുറന്ന മനസ്ഥിതിയെ പ്രോത്സാ ഹിപ്പിക്കുന്നു. അതേസമയം വേദമതം തുറന്ന മനസ്ഥിതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ അധികം ബുദ്ധകൃതികളും നശിപ്പിക്കപ്പെട്ടു. അതിനാല്‍ വേദമതത്തിന്റെ അനുയായികള്‍ അവ അഗ്നിക്കിരയാക്കി എന്ന നിഗമനത്തില്‍ എത്തേണ്ടിയിരിക്കുന്നു നാം. അദ്വൈതവാദി എന്നറിയപ്പെടുന്ന ശങ്കരന്‍ തന്നെ നാഗാര്‍ജുനകൊണ്ടയില്‍ ചെന്ന് നാഗാര്‍ജുനന്റെ അനുയായികളേയും ബുദ്ധ സ്‌മാരകങ്ങളേയും നശിപ്പിച്ച സ്ഥിതിക്ക് വേദമതക്കാരെക്കുറിച്ച് ഒന്നും പറയേണ്ട ആവശ്യമില്ല. രാജകീയ രക്ഷാകര്‍തൃത്വത്തിന്‍ തണലില്‍ വേദബ്രാഹ്മണര്‍ ബുദ്ധരേയും ജൈനരേയും മുഴുവന്‍ സ്വതന്ത്ര ചിന്താഗതിക്കാരേയും കൊന്ന് അവരുടെ കൃതികളും നശിപ്പിച്ചിട്ടുണ്ടാവണം.
അതിനാല്‍ നാം അനിവാര്യമായും ഒരു നിഗമനത്തിലെത്തേണ്ടി യിരിക്കുന്നു. വേദമനസ് വളരെ ദുഷിച്ചതാണ്. മനസുകളില്‍ ഏറ്റവും ക്രൂരം അതാണ്. സഹിഷ്‌ണുത അതിന് പരിചയമില്ല. ഭിന്നാഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കുന്ന സംസ്‌കാരം അതിനില്ല. കൂടുതല്‍ നല്ല എന്തെങ്കിലും കാണുമ്പോഴേക്ക് അതിന് ആത്മഹത്യ ചെയ്യുന്നതായ തോന്നലുണ്ടാകുന്നു. അതിനു മനുഷ്യത്വമില്ല. ഈ സ്വഭാവ വിശേഷതകളുള്ള മനസ്സിനെ വേദമനസ്സ് എന്നു വിളിക്കാം.
"ആയിരം വര്‍ഷത്തോളം ബുദ്ധന്‍ വിസ്‌മരിക്കപ്പെടുകയും സംസ്‌കൃത ത്തിലുള്ള മഹത്തായ ബുദ്ധ സാഹിത്യം നശിപ്പിക്ക പ്പെടുക യും ചെയ്‌തു. ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ബുദ്ധന്‍ വിഷ്‌ണുവിന്റെ കൊച്ച വതാരങ്ങളില്‍ ഒന്നുമാത്രമായിരുന്നു. യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായാണ് ശൈകമുനി വീണ്ടെ ടുക്കപ്പെട്ടത്. ഇന്ത്യാചരിത്രത്തില്‍ നിന്നു നിഷ്‌കാസിതനായി എന്നു തോന്നിയിരുന്ന അശോകചക്ര വര്‍ത്തിക്ക് അദ്ദേഹത്തിന്റെ പദവികള്‍ തിരികെ ലഭിച്ചതും മറ്റേതൊരു രാജാവിനേക്കാളും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് ഇന്ത്യക്കാരുടെ മനസ്സില്‍ കൈവന്നതും ഇന്ത്യന്‍ ഗവേഷകരുടെ ശ്രമഫലമായല്ല. മറിച്ച് യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായാണ്." K N Panikkar. A Survey of Indian History, 1971, P 232-3.
ഗുപ്‌തകാലഘട്ടത്തെ സുവര്‍ണ യുഗമെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറുണ്ട്. പക്ഷെ ഏതാണ്ട് ആയിരം വര്‍ഷം മുമ്പ് എന്തായിരുന്നു ജനങ്ങളുടെ സ്ഥിതി? ആധുനിക വിദ്യാഭ്യാസം വഴി ലോക ത്തിന്റെ വിവിധ മൂലകളില്‍ നിന്നു വിപ്ലവകര മായ ആശയങ്ങള്‍ ഇന്ത്യയി ലേക്ക് വന്നിട്ടുണ്ട്. തൊട്ടുകൂടാത്തവര്‍ക്ക് ഇന്ന് നിയമപരമായ സംവരണവും സംരക്ഷ ണവും ലഭിക്കുന്നു. ഇങ്ങനെ യുള്ള ഇക്കാലത്തുപോലും വിറകുകെട്ടു കളേക്കാള്‍ മോശമായാണ് ദളിതുകളെ കൈകാര്യം ചെയ്യുന്നത്. അവര്‍ ജീവ നോടെ ചുട്ടരിക്കപ്പെടുന്നു. അപ്പോള്‍ സാമ്രാജ്യത്വ കാലഘട്ടങ്ങളില്‍ ദരിദ്രവിഭാഗങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യപ്പെട്ടിരിക്കും എന്നു സങ്കല്‍പ്പിക്കുന്നതു തന്നെ ഭയാനകമാണ്. സകല സൗകര്യങ്ങളും കരഗതമായതിനാല്‍ രാജകൊട്ടാരത്തിലെ ഒരു പിടി ആളുകള്‍ മാത്രം എല്ലാ സാംസ്‌കാ രിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടന്നു. ആ കാലഘട്ടത്തെ സുവര്‍ണ യുഗം എന്നു വിളിക്കുന്നത് അപസംജ്ഞയാകും. കാരണം അത് അയഥാര്‍ഥവും അശാസ്‌ത്രീയവും ചരിത്രവിരുദ്ധവുമാണ്.
വിനോബഭാവ അടിയന്തിരാവസ്ഥ (1975-77) യെ അനുശാസന (അച്ചടക്ക കാലഘട്ടം) എന്നു വിളിച്ചു. അക്കാരണത്താല്‍ അയാള്‍ക്ക് സര്‍ക്കാര്‍ പുണ്യവാളന്‍ എന്ന പേരും സിദ്ധിച്ചു. ദാരിദ്ര്യവും അസമത്വവും മറ്റു സാമൂഹ്യ തിന്മകളും താണ്ഡവമാടുമ്പോള്‍ ഗോവധത്തെക്കുറിച്ച് ആവശ്യമില്ലാതെ ബേജാറാവുകയായിരുന്നു വിനോബഭാവ. കാലികളെ വളര്‍ത്തുന്നവര്‍ക്കറിയാം അവയുടെ വില. കാള കലപ്പ വലിക്കാതാകുമ്പോള്‍, പശുക്കുട്ടി വന്ധ്യ യാകുമ്പോള്‍, പശു പാലു തരാതാകുമ്പോള്‍, ചാണകം ഇല്ലാതാകു മ്പോള്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ലോല വികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഉപയോഗമില്ലാത്ത അത്തരം കാലികളെ സംരക്ഷിക്കാന്‍ അവര്‍ സന്നദ്ധരാവുകയില്ല. കാലിവളര്‍ത്തലി നാവശ്യമായ സംഗതികളെ കുറിച്ച് അവര്‍ക്കറിയാം. മനുഷ്യന്‍ പ്രകൃത്യാ ലാഭ ചിന്തയുള്ളവരാണ്. ലാഭമില്ലാത്ത പണികള്‍ അവര്‍ ഏറ്റെടുക്കുക യില്ല. വിനോബഭാവ ലാഭകരമല്ലാത്ത ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതും മരണം വരെ ഉപവസിക്കുമെന്ന് അലസമായി ഭീഷണി മുഴക്കുന്നതും അവസാനിപ്പിക്കേണ്ടിയിരുന്നു. രാജ്യത്തെ ദളിതുകളെ അടിക്കുന്നതും ചുടുന്നതും തടയാനായിരുന്നു മനുഷ്യനാണെങ്കില്‍ അയാള്‍ മരണംവരെ ഉപവസിക്കേണ്ടി യിരുന്നത്. എങ്കില്‍ അദ്ദേഹം ശരിയായ ദിവ്യത്വം ഉള്ളവനാണെന്നു പറയാമായിരുന്നു. പക്ഷെ വിനോബഭാവ അത്തരമൊരു ക്ലേശ കരമായ ശ്രമത്തിനു തയ്യാറായില്ല. കാരണം താനുള്‍പ്പെടുന്ന മേല്‍ജാതിക്കാരാല്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന അധസ്ഥിത രോട് അദ്ദേഹത്തിന് സ്‌നേഹമോ സഹതാപമോ ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വേദാന്തദര്‍ശനം പൂര്‍ണമായും സ്‌നേഹമുക്തമാണ്. വേദാന്തം മുതലാളിത്തത്തിനനു കൂലമാണ്. (ഉപനിഷത്തുകളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വേദാന്തദര്‍ശനത്തെ രണ്ടു ശാഖകളായി തിരിക്കാം. (1) യാജ്ഞ്യവല്‍ക്യ സരണി (2) ഉദ്ദാലക അരുണി സരണി. യാജ്ഞവല്‍ക്യനും റെയ്‌കവനും വമ്പിച്ച സ്വത്ത് കിട്ടുന്നതുവരെ പഠിപ്പിക്കാന്‍ തയ്യാറായില്ല. ജാനകനില്‍ നിന്ന് ആയിരക്കണക്കിന് പശുക്കളെ കിട്ടിയതിനു ശേഷമേ യാജ്ഞവല്‍ക്യന്‍ പഠിപ്പിച്ചുള്ളൂ. ജ്ഞാനശ്രുതി പൗത്രായനന്‍ റെയ്‌കവന് ആദ്യം 600 പശുക്കളും ഒരു പവിഴമാലയും കഴുതകള്‍ വലിക്കുന്ന ഒരു രഥവും വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് പൗത്രായനന്‍ 1000 പശുക്കളും ഒരു പവിഴമാലയും കുതിരകള്‍ വലിക്കുന്ന രഥവും തന്റെ സുന്ദരിയായ മകളേയും വാഗ്‌ദാനം ചെയ്‌തു. അപ്പോഴേ റെയ്‌കവന്‍ പഠിപ്പിക്കാന്‍ സമ്മതിച്ചുള്ളൂ. എന്നാല്‍ ഉദ്ദാലക അരുണിയും ശാന്തകുമാറും പ്രതിഫലമൊന്നും കാംക്ഷിക്കാതെ പഠിപ്പിച്ചു. ബൃഹദാരണ്യെകോപ നിഷത്തിലെ മുനകിണ്ഡ എന്ന നാലാം അധ്യായത്തില്‍ ആദ്യത്തെ നാലു ഭാഗങ്ങളിലും ഛന്ദ്യോഗോപനിഷത്തിലെ 6, 7, അധ്യായങ്ങളിലും നാലാം അധ്യായത്തിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങളിലും ഇതു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ രണ്ടുമാണ് ഉപനിഷത്തുകളില്‍ ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്നത്.) ഫലത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള ദാനത്തെ ആശ്രയിച്ചാണ് ആശ്രമങ്ങളുടെ നിലനില്‍പ്പ് എന്നതിനാല്‍ ആശ്രമവാസികള്‍ ഭരണകൂടത്തിലെ പിന്‍തിരിപ്പന്‍ ഘടകങ്ങളെ വിമര്‍ശിക്കാന്‍ ഭയന്നു. കാമം, ആര്‍ഭാടം, അധികാരം, പ്രത്യേക അവകാശങ്ങള്‍ എന്നിവയുടേതായ ജീവിതം വേണ്ടന്നുവെക്കാനും അവര്‍ ഒരുക്കമായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ആര്‍ഭാടമാണ് ത്യാഗം.
ലോകത്തൊരിടത്തും പുരോഹിതവര്‍ഗം ഭരണവര്‍ഗത്തെ എതിര്‍ത്തിട്ടില്ല. മറിച്ച് അവരെ സ്‌തുതിച്ചാണ് അവര്‍ ഉപ ജീവനം സമ്പാദിച്ചത്. ഇന്ത്യന്‍ സമൂഹ ത്തിലെ ഇത്തിക്കണ്ണികളാണ് ബ്രാഹ്മണര്‍. അവര്‍ ഒരിക്കലും ശാരീരികാ ധ്വാനം ചെയ്‌തിട്ടില്ല. അതവര്‍ സൗകര്യപൂര്‍വം ഒഴിവാക്കി. അതിനാല്‍ അവര്‍ ശൂദ്രരെ അങ്ങേയറ്റത്തെ പുച്ഛത്തോടെ കൈകാര്യം ചെയ്‌തു. താണ ജാതിക്കാരെ ബ്രാഹ്മണര്‍ എങ്ങനെ നോക്കി ക്കണ്ടു എന്ന് ഡോ വിത്സണ്‍ ഹൃദയ സ്‌പൃക്കായ വാക്കുക ളില്‍ മനോഹരമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്.
സാധാരണ മനുഷ്യത്വത്തിന്റേതായി അംഗീകരിക്ക പ്പെട്ടിട്ടുള്ള സഹതാപത്തിന്റെ തരിമ്പു പോലുമില്ലാതെ പലപ്പോഴും തങ്ങള്‍ ഭരിക്കുകയും കീഴടക്കുകയും ചെയ്‌തിട്ടുള്ള ഗോത്രങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രാചീന അധീശ ജനവിഭാഗത്തിന്റെ ക്രൂരതയുടെയും അസൂയയുടെയും ദുരഭിമാനത്തിന്റെയുമെല്ലാം ഘനീകരണമാണ് ഇന്ത്യയിലെ ജാതി (ഡോ.ജോണ്‍ വിത്സണ്‍.1804-1875., Indian Caste.P11)
ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ളത്. വര്‍ത്തമാനത്തെ ആശ്രയിച്ചാണ് ഭാവി നിലകൊള്ളുന്നത്. വര്‍ത്തമാനത്തെ രൂപപ്പെടു ത്താന്‍ നാം ഭൂതത്തില്‍ നിന്നു പഠിക്കണം. വര്‍ത്തമാനം നേരേയാ ക്കിയാല്‍ ഭാവി ശോഭനമായിരിക്കും.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രോഫസറായെ കെ എസ് ഭഗവാന്റെ "സവര്‍ണമതത്തിലെ ഹിംസ" എന്ന പുസ്‌തക ത്തില്‍ നിന്നുള്ളതാണ് ഈ ലേഖനം. പരിഭാഷ: വി പ്രഭാകരന്‍, അവതാരിക: വി ടി രാജശേഖര്‍, പ്രസാധനം: കേരള ദളിത് സാഹിത്യ അക്കാദമി കോഴിക്കോട്,1999. ആദ്യ കര്‍ണാടക പതിപ്പ് 1896ല്‍ പുറത്തിറങ്ങി.
(ഡൌണ്‍ലോഡ്)
No comments:
Post a Comment