സി കെ ദാമോദരന്‍ |
മുന്‍കാലത്ത് അയിത്തം നിലനിന്നിരുന്നപ്പോള്‍ ചെങ്ങന്നൂരിന് അടുത്തുള്ള തിരുപ്പുലിയൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റെ പടിഞ്ഞാറോട്ടുള്ള കതക് വര്‍ഷത്തില്‍ ഒരിക്കല്‍ (മകരം 28ന്) തുറന്ന് കുറവര്‍ക്കും പാണ്ടിപ്പറയര്‍ക്കും ദര്‍ശനത്തിനായി സൗകര്യപ്പെടുത്തിയിരുന്നു. ഈ ദിവസം തീണ്ടല്‍ ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാര്‍ ഉപയോഗിക്കു ന്ന കുളങ്ങള്‍ ഉപയോഗിക്കു ന്നതിനും കാവുകളില്‍ സഥേഷ്ടം പ്രവേശിക്കുന്നതിനും സവര്‍ണ ഹിന്ദു സ്‌ത്രീകളെ തൊട്ടു സ്വന്തമാക്കി കൊണ്ടുപോകുവാനും സൗകര്യം അനുവദിച്ചുകൊടു ത്തിരുന്നുവത്രെ ഉച്ചാരനാള്‍ ഉച്ചമുതല്‍ പത്താമുദയം- മേടം 10 വരെയുള്ള കാലയളവ് മണ്ണാപ്പേടിക്കാല മായി കണക്കാക്കിയിരുന്നുവത്രെ. ഈ കാലയളവില്‍ സവര്‍ണ സ്‌ത്രീകള്‍ പുരുഷന്മാരെ കൂടാതെ ഒറ്റക്ക് സഞ്ചരിക്കുവാന്‍ പാടില്ലായിരുന്നു. മറവന്മാര്‍ മൃഗങ്ങളുടേയും മറ്റും രൂപത്തില്‍ രാത്രകാലങ്ങളില്‍ സഞ്ചരിച്ച് സവര്‍ണസ്‌ത്രീകളെ തീണ്ടിസ്വന്തമാ ക്കി യിരുന്നതായും പഴമക്കാര്‍ വിശ്വസിച്ചിരുന്നു.
അടിമക്കച്ചവടം നിലനിന്നിരുന്ന ആ കാലത്ത് കൂടുതല്‍ അടിമകളെ ആവശ്യമുണ്ടായിരുന്നതിനാലാവാം ഇത്തരം വിചിത്രമായ ആചാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നു കരുതാം. സന്‍മാര്‍ഗ ഭ്രംശത്തിന് ശിക്ഷിക്കപ്പെടുന്ന സവര്‍ണ സ്‌ത്രീകളെ വിറ്റുകിട്ടുന്ന പണവും നാടുവാഴിക്ക് അവകാശപ്പെട്ടി രുന്ന ഒരുകാലത്ത് ഇത്തരം ആചാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ അത്ഭുതപ്പെടാനില്ല.
സംഘകാലത്തിന് ശേഷമാണ് (എ ഡി 6ആം ശതകം) ഈ ആചാരം നിലവില്‍ വന്നതെന്ന് അനുമാനിക്കാം. കാരണം സംഘകാലത്ത് തൊഴില്‍ നിലവാരം അനുസരിച്ചുള്ള ഉച്ചനീചത്വം നിലനിന്നിരു ന്നില്ല. വേടര്‍, പറയര്‍, പുലയര്‍ തുടങ്ങിയ സമുദായക്കാരെ രാജാക്കന്മാരും പ്രഭുക്കന്മാരും ബഹുമാനപൂര്‍വ മാണ് പരിഗണിച്ചി രുന്നത്. ഏതായാലും ഇരണിയില്‍ രാജാവ് എന്ന വേണാട്ടുരാജാവ് എ ഡി 1698-ല്‍ ഈ പ്രാചീനാചാരം നിരോധിച്ചു വിളംബരം പുറപ്പെടുവിച്ചു.
No comments:
Post a Comment