Sunday, November 24, 2013

പുസ്‌തകം: ശ്രീനാരായണ ഗുരു ഹിന്ദുവോ ? - എം കെ പവിത്രന്‍




എം കെ പവിത്രന്‍
'ഗുരുവര്‍ഷം 150' ന്റെ ഈ സമാപന
ഘട്ടത്തില്‍, ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ തത്വചിന്തയേയും ഒരു പുനര്‍വായനക്ക്‌ വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിരചിതമായ ഈ കൃതി സഹൃദയസമക്ഷം സമര്‍പ്പിക്കുന്നതിനു മുമ്പ്‌ ഗ്രന്ഥകര്‍ത്താ വിന്റെ 'തിരശ്ശീല നീക്കല്‍' ആണ്‌ ഈ കുറിപ്പ്‌.

ഈ പുസ്‌തകത്തില്‍ അന്യത്ര പരാമര്‍ശിച്ചിട്ടുള്ള ചിലവരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ തുടങ്ങട്ടെ.

സ്വന്തം ആരാധകര്‍ തെറ്റായി മനസ്സിലാക്കുകയും മറ്റുള്ളവര്‍ ശരിയായി മനസ്സിലാക്കാതിരിക്കുകയും ചെയ്‌തു എന്നതാണ്‌ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ട്രാജഡി. അദ്ദേഹത്തെ ക്കുറിച്ച്‌ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌ത, ഇപ്പോഴും ചെയ്‌തുകൊണ്ടിരിക്കുന്ന പലരും തങ്ങളുടെ സങ്കുചിത ജാതി, പ്രത്യയശാസ്‌ത്ര പ്രൊക്രൂസ്റ്റിയന്‍ കട്ടിലിന്റെ വലിപ്പമനുസരിച്ച്‌ അദ്ദേഹത്തെ ഒതുക്കാനാണ്‌ ശ്രമിക്കുന്നത്‌. ശ്രീനാരായണന്റെ തത്വചിന്തയെ ഹിന്ദുമതത്തിന്റെ കാവിപ്പുതപ്പുകൊണ്ടു പൊതിയാന്‍ ചില കേന്ദ്രങ്ങള്‍ സമീപകാലത്ത്‌ ശ്രമിച്ചുവരുന്നു ണ്ടല്ലോ!

ശ്രീനാരായണ ഗുരുവിന്റെ സമാധിക്കുശേഷം ഇപ്പോള്‍ മുക്കാല്‍ നൂറ്റാണ്ടിലധികമായി. ഇതിനകം, ഗുരുവിനെക്കുറിച്ച്‌ ജീവചരിത്ര മായും അല്ലാതെയും, വലുതും ചെറുതുമായി വിവിധ ഭാഷകളില്‍ ആകെ 150 ല്‍ പരം പുസ്‌തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌.

ഭോജന്റെ രാമായണ ചമ്പുവിന്റെ പ്രാരംഭമാണ്‌ ഇപ്പോള്‍ ഓര്‍മ്മവരുന്നത്‌. 

വാല്‍മീകി ശീതരഘുപുംഗകീര്‍ത്തിലേശൈ
തൃപ്‌തീം കരോമി കഥമപൃുനാ ബുധാനാം

വാല്‍മീകിയാല്‍ പാടിപ്പുകഴ്‌ത്തപ്പെട്ട ശ്രീരാമയശസിന്റെ ,ചെറി യൊരംശം വര്‍ണിച്ച്‌ ഞാനും പണ്ഡിതന്മാരെ തൃപ്‌തരാക്കാന്‍ ശ്രമിക്കട്ടെ എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം.

പലരും ശ്രീരാമകഥകള്‍ രചിച്ചതുപോലെ എത്രയോപേര്‍ ശ്രീനാരായണ ചരിതം ഗദ്യമായും പദ്യമായും രചിച്ചുകഴിഞ്ഞിരി ക്കുന്നു. ഇനിയും അത്തരമൊരു രചന ആവശ്യമുണ്ടോ?

കോരിക്കുടിച്ചിടുന്തോറുമവയില്‍ നി-
ന്നൂറിയെത്തുന്നു പുതിയ സുധാരസം

എന്നു പറഞ്ഞതുപോലെ ഗുരുദേവ കൃതികളെയും ദര്‍ശനത്തെയും പഠനമനനങ്ങള്‍ക്ക്‌ വിധേയമാക്കുന്തോറും അവയില്‍നിന്ന്‌ പുതിയ പുതിയ അറിവുകള്‍ ഉറവയെടുക്കുന്നുവെന്നതല്ലേ ശരി?

ഈ കാര്യത്തില്‍ എനിക്കു നല്‍കുവാനുള്ള 'സത്യവാങ്‌ മൂലം' ഇതാണ്‌.
അന്ധമായ ആരാധനയോ മുന്‍വിധികളോ കൂടാതെ യഥാര്‍ഥ ശ്രീനാരായണനെ കണ്ടെത്താനുള്ള ഒരെളിയ ശ്രമമാണ്‌ എന്റെ ഈ കൃതി.

നടരാജഗുരുവിന്റെ 'ദ വേഡ്‌ ഓഫ്‌ ദ ഗുരു' ( The word of the Guru ) എന്ന ഗ്രന്ഥത്തില്‍ മുഖവുരയില്‍, ജോണ്‍ സ്‌പീയേഴ്‌സ്‌ "പ്രതിപാദനത്തില്‍ വേണ്ടത്ര വൈകാരികത ഇല്ലാത്തതിനാല്‍ ലണ്ടനിലെ ഒരു പ്രമുഖ പ്രസാധകകമ്പനി ആ കൃതി കിട്ടിയപാടേ നിരസിച്ചു. "( It was rijected outright by a well known firm of publishers in Lendon because it was not sensational enough ) എന്നെഴുതുകയുണ്ടായി. എന്റെ ഈ പുസ്‌തകം പ്രസിദ്ധീകരി ക്കണം എന്ന അഭ്യര്‍ത്ഥനയുമായി കേരളത്തിലെ ഒരു പ്രസിദ്ധ പ്രസാധക സ്ഥാപനത്തെ സമീപിച്ചപ്പോള്‍ എനിക്കും സമാനമായ അനുഭവമാണുണ്ടായത്‌.

പക്ഷെ യഥാര്‍ഥ ശ്രീനാരായണ ഭക്തനും സാഹിത്യകുശലനുമായ ശ്രീ വി കെ വിശ്വംഭരന്‍ മാസ്റ്റര്‍ ( പ്രൊപ്രൈറ്റര്‍ കൈരളി പബ്ലിക്കേഷന്‍സ്‌ ) ഇതിന്റെ പ്രസിദ്ധീകരണച്ചുമതല സസന്തോഷം ഏറ്റെടുത്തതില്‍ എനിക്ക്‌ അദ്ദേഹത്തോട്‌ കൃതജ്ഞതയുണ്ട്‌.

സഹൃദയനും എന്റെ സതീര്‍ത്ഥ്യനുമായ ടി പി രവീന്ദ്രന്റെ സഹായവും സഹകരണം ഇല്ലായിരുന്നെങ്കില്‍ ഈ കൃതി വെളിച്ചം കാണുമായിരുന്നോ എന്നു സംശയമാണ്‌. ഇതിന്റെ കയ്യെഴുത്തുപ്രതി വായിച്ച അദ്ദേഹത്തിന്റെ പ്രേരണയും പ്രോ ത്സാഹനവും ഇതിന്റെ പ്രസിദ്ധീകരണത്തിന്‌ പ്രചോദകമായിട്ടു ണ്ട്‌.

ഗ്രന്ഥകര്‍ത്താവിനോടുള്ള വാത്സല്യാതിരേകം നിമിത്തം അദ്ദേഹത്തിന്റെ രചനാ വൈഭവത്തെ ഗ്ലോറിഫൈ ചെയ്‌ത്‌, മണല്‍ത്തരിയെ മഹാമേരുവും മിന്നാമിനുങ്ങിനെ മിന്നല്‍പിണരു മാക്കുന്ന ഇന്ദ്രജാല വൈദഗ്‌ധ്യമാണല്ലോ 'അവതാരിക'കളിലൂടെ പലരും പ്രകടിപ്പിക്കുന്നത്‌. ആ പതിവു പാതവിട്ട്‌ സ്വപ്രത്യയത്തി ന്റെയും സ്വാഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ എന്റെ യോജിക്കാവുന്ന നിഗമനങ്ങളോട്‌ യോജിച്ചും അല്ലാത്തവയോട്‌ വിയോജിച്ചും ഡോ ടി ഭാസ്‌കരന്‍ നടത്തിയ നിഷ്‌പക്ഷവും നിഷ്‌കൃഷ്ടവുമായ അഗ്രഥനം ഇതിന്റെ അവതാരികയെ മൂല്യ വത്താക്കിയിട്ടുണ്ട്‌. പണ്ഡിതന്മാരുടെ കൂട്ടിയെഴുന്നെള്ളിപ്പില്‍ തിടമ്പേറ്റാന്‍ തക്ക തലപ്പൊക്കമുള്ള അദ്ദേഹത്തോട്‌ എനിക്കുള്ള കടപ്പാട്‌ നിസ്സീമമാണ്‌.

അകളങ്കമായ സ്‌നേഹവായ്‌പോടെ എന്റെ സാഹിത്യ സംരംഭ ങ്ങള്‍ക്ക്‌ അകമഴിഞ്ഞ പ്രോത്സാഹനം നല്‍കിവരുന്ന ജ്യോഷ്‌ഠ സ്ഥാനീയനായ ശ്രീ വി എന്‍ നെഹ്രു (റിട്ട. ആര്‍ ടി ഒ) അഭ്യുദയ കാംക്ഷികളായ ഡോ പി ചന്ദ്രമോഹന്‍ ( വൈ. ചാന്‍സ്‌ ലര്‍ കണ്ണൂര്‍ സര്‍വകലാശാല ) ശ്രീ പി എന്‍ പീതാംബരന്‍ ( റിട്ട. ഡി ടി ഒ ) എം ജി പ്രകാശ്‌ ( ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ) എം കെ സുധാകരന്‍ ( റിട്ട എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ ) എന്നിവരോട്‌ എനിക്കുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

വിരസവും വിഫലവുമായ ഒരു മനീഷാ വ്യായാമമായി ഈ കൃതിയെ കാണുകയില്ല എന്ന വിശ്വാസത്തോടെ എന്റെ വാക്കു കള്‍ ചുരുക്കുന്നു.

എം കെ പവിത്രന്‍


(ഡൌണ്‍ലോഡ്)

No comments:

Post a Comment