Wednesday, November 27, 2013

പുസ്‌തകം : ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുമ്പ്‌- എം എസ്‌ ചന്ദ്രശേഖരവാരിയര്‍ (പാണമഹാകവി പരണരെക്കുറിച്ചുള്ള പരാമര്‍ശം )


തീണ്ടലും തൊടീലും ജാതിഭേദങ്ങള്‍ കൊണ്ടു ള്ള ഉച്ച നീചത്വങ്ങളും ഇല്ലാത്ത ഒരു ഭൂതകാലം കേരളത്തില്‍ ഇന്നുള്ളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമായിരിക്കും എന്നാല്‍ അങ്ങനെയൊരു കാലം ഉണ്ടാ യിരുന്നു. ചാതുര്‍വര്‍ണ്യം വേരുറക്കുന്നതി നു മുമ്പുള്ള കഥയാണത്‌. തൊഴിലിനേയും കുടിപാര്‍ക്കുന്ന പ്രദേശങ്ങളേയും ആസ്‌പദ മാക്കിയുള്ള വിഭാഗങ്ങളേ അന്നുണ്ടായിരു ന്നുള്ളൂ. തുടികൊട്ടുന്നവന്‍ തുടിയനും പറ കൊട്ടുന്നവന്‍ പറയനും കാട്ടുപ്രദേശത്തു പാര്‍ക്കുന്നവന്‍ ഇടയനും കടല്‍ത്തീരത്തു പാര്‍ക്കുന്നവന്‍ പരവ നുമായിരുന്നു. കൊലവില്ലു ധരിച്ച വേടന്മാര്‍ക്കും വീണാവാദന നിപുണന്മാരായ പാണന്മാര്‍ക്കും അതുപോലുള്ള മറ്റു വിഭാഗ ങ്ങള്‍ക്കുമിടക്ക്‌ ജാതികൃതമായ അസമത്വങ്ങളുണ്ടായിരുന്നില്ല. ആര്യസംസ്‌കാര പ്രതിനിധികളായ ബ്രാഹ്മണര്‍ക്കും ആ സംസ്‌കാരത്തിനും സര്‍വപ്രാബല്യം സിദ്ധിക്കുന്നതിനു മുമ്പ്‌ തമിഴകത്തെ സ്ഥിതി അതായിരുന്നു. ഏതാണ്ട്‌ 1500 വര്‍ഷം മുമ്പുവരെ ഈ അവസ്ഥ നിലനിന്നിരുന്നുവെന്നു കരുതാന്‍ സംഘകൃതികളില്‍ തെളിവുകളുണ്ട്‌.

പാണമഹാകവി

പാണന്മാരായ പല കവികളും സംഘകാലത്തുണ്ടായിരുന്നു. അവരില്‍ അഗ്രഗണ്യരാണു പരണര്‍. കടല്‍ പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍ എന്ന കേരള ചക്രവര്‍ത്തിയുടെ ആസ്ഥാന കവിയായിരുന്നു പരണര്‍. ആ കുട്ടുവന്റെ പിതാവായ നെടു ഞ്ചേരലാതന്‍, ഏഴിമല രാജ്യത്തെ നന്നന്‍ എന്ന നാടുവാഴി, നന്നന്റെ മകന്‍ ഉതിയന്‍, നല്ലൂര്‍ നാടുവാഴിയായിരുന്ന പെരും പേകന്‍, ഒരു ഇടയപ്രഭുവായ എയിനന്‍ തുടങ്ങി പല രാജാ ക്കന്മാരേയും പ്രഭുക്കന്മാരേയും പ്രകീര്‍ത്തിച്ചു പരണര്‍ രചി ച്ചിട്ടുള്ള കവിതകള്‍ സംഘകൃതികളിലുണ്ട്‌. "ഏഴു രാജാക്കന്മാ രെ തോല്‍പ്പിച്ചു നിന്റെ ശക്തി വെളിപ്പെടുത്തിയ നാളില്‍ പാണന്മാര്‍ക്ക്‌ അതിനെ വേണ്ടപോലെ വാഴ്‌ത്താന്‍ കഴിഞ്ഞില്ല. നിനക്കെതിരായിത്തീര്‍ന്ന 'കോവലൂര്‍' നശിപ്പിച്ചിട്ടു മറ്റു കോട്ടകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചക്രം ധരിച്ച ഭുജത്തെ വര്‍ണിച്ച്‌ ഇന്നു പരണര്‍ പാടുകയുണ്ടായല്ലോ; ഇനി ഇതു പോലെ മറ്റാര്‍ക്കു പാടാന്‍ കഴിയും ?" എന്നിങ്ങനെ പുറനാ നൂറിലെ ഒരു പാട്ടില്‍ ഔവയാര്‍, തകടൂര്‍ രാജാവായ നെടു മാനഞ്ചിയോടു ചോദിക്കുന്നു. പരണരുടെ കവിത്വത്തെ ഔവ യാര്‍ എത്രമാത്രം ആദരിച്ചുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

നന്നനും എയിനനും

സംഘകാലത്തെ ആദ്യത്തെ രാജാവായ ഉതിയന്‍ചേരലിന്റെ പത്‌നി, കൊട്ടാരക്കര പ്രദേശത്തു വാണിരുന്ന ഒരു ഇടയപ്രഭു വായ വെളിയന്റെ പുത്രിയായ നല്ലിനിയായിരുന്നു. ആ സ്‌ത്രീ യുടെ സഹോദരനായ എയിനന്‍ അഥാവാ 'അതികന്‍' സംഘ കാലത്തെ പ്രസിദ്ധ ദാനശീലരില്‍ ഒരാളാണ്‌. എയിനനെ പരാ മര്‍ശിക്കുന്ന പല പാട്ടുകളും പരണര്‍ രചിച്ചിട്ടുണ്ട്‌. അരമന പ്പടിക്കലെത്തി, ചേലകള്‍ നിറഞ്ഞ തന്റെ മലയെ വര്‍ണിച്ചു പാടുന്ന ഗായകര്‍ക്കു തലയെടുപ്പുള്ള കൊമ്പനാനകളെ ദാനം ചെയ്യുന്നവനാണ്‌ എയിനന്‍ എന്ന്‌ ഒരു കവിതയില്‍ പരണര്‍ പറയുന്നു. അതേകാലത്ത്‌ വടക്കേ മലബാറും കാസര്‍കോടും ഉല്‍പ്പെട്ട ഏഴിമല രാജ്യത്ത്‌ നന്നന്‍ എന്ന ഒരു പരാക്രമശാലി ഉണ്ടായിരുന്നു. അയാള്‍ ചേരരാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കൈയടക്കിയതോടെ ചേരരാജാക്കന്മാരും നന്നനും ശത്രുക്കളാ യി. ഉതിയന്‍ചേരലിന്റേയും നല്ലിനിയുടേയും പുത്രനായ നെടുംചേര ലാതന്‍ രാജാവായിരുന്നപ്പോള്‍ ചേരരാജാവിനെ സഹായിക്കാനാവാം, എയിനന്‍ നന്നനെതിരായി പട നയിക്കുക യുണ്ടായി. പക്ഷെ, എയിനന്‍ കൊല്ലപ്പെട്ടു. ആ സംഭവത്തെയും പരണര്‍ ചില പാട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. നന്നന്‍ ഉഗ്രശാ സനനായ ഒരു നാടുവാഴിയായിരുന്നു. അന്യന്റെ മുതല്‍ അപഹരിക്കുന്നവര്‍ക്ക്‌ അയാള്‍ കഠിനശിക്ഷ നല്‍കിയിരുന്നു .വെള്ളത്തില്‍ കൂടി ഒഴുകിവന്ന അന്യന്റെ ഒരു കായ്‌ എടു ത്തു തിന്ന കുറ്റത്തിനു നന്നന്‍ ഒരു സ്‌ത്രീയെ വധിച്ച സംഭവം കുറുന്തൊകൈയിലെ ഒരു പാട്ടില്‍ പരണര്‍ വിവരിച്ചിരിക്കു ന്നു. അവളോളം തൂക്കമുള്ള ഒരു സ്വര്‍ണപ്പാവയെ പിഴയായി നല്‍കാമെന്നു പറഞ്ഞിട്ടും നന്നന്‍ വഴങ്ങിയില്ലത്രെ. പലയുദ്ധ ങ്ങള്‍ നടത്തുകയും പലനാടുവാഴികളെ പരാജയപ്പെടുത്തുകയും ചെയ്‌ത നന്നനെ ഒരു തുറമുഖ പട്ടണമായ വാകൈപ്പെരും തുറൈയില്‍ വെച്ച്‌ നെടുഞ്ചേരലാതന്റെ പുത്രനായ നാര്‍മുടി ച്ചേരന്‍ പരാജയപ്പെടുത്തി.

നല്ലൂര്‍ പേകനെപ്പറ്റി.

ഔദാര്യനിധിയും ഒരു ചെറിയ നാടുവാഴിയുമായിരുന്ന പെരും പേകന്റെ ആശ്രിതനായി പരണര്‍ കുറേക്കാലം കഴിഞ്ഞു കൂടിയെന്ന്‌ ചില പാട്ടുകള്‍ തെളിയിക്കുന്നു. ഇടയനായിരുന്ന പേകന്റെ ആസ്ഥാനം കേരളത്തിലെ ഒരു 'നല്ലൂര്‍' ആയിരുന്നു വെന്നല്ലാതെ ആ സ്ഥലം ഏതാണെന്നു നിര്‍ണയിക്കാന്‍ നിവൃ ത്തിയില്ല. സംഘകാലത്തെ കവികള്‍ ആദരവോടെ പ്രകീര്‍ത്തി ച്ചിട്ടുള്ള ഏഴുവള്ളലുകളില്‍ ഒരാളാണ്‌ ഈ പേകനും. 'വറ്റിയ കുളങ്ങളെ നിറച്ചും വിശാല വയലുകളെ നനച്ചും ഓര്‍നില ങ്ങളെ മുക്കിയും എവിടെയും നന്മവരുത്തുന്ന മഴപോലെ, പേകന്‍ ദാനം ചെയ്യുന്നതില്‍ വിഢിത്തം കാണിച്ചാലും ശത്രുക്ക ളോടുള്ള യുദ്ധത്തില്‍ അറിവില്ലായ്‌മ കാണിക്കാറില്ലെ'ന്ന്‌ പുറ നാനൂറിലെ ഒരു പാട്ടില്‍ പരണര്‍ പറയുന്നു. കുളിരു നിമിത്തം മയിലിനു പനിപിടിക്കുമെന്നു ശങ്കിച്ചു ദയാപൂര്‍വം പാട്ടു സമ്മാനിച്ച ഒരു വിചിത്ര സംഭവം പേകന്റെ ദാനശീലത്തിനു ദൃഷ്ടാന്തമായി പല കവികളും സൂചിപ്പിച്ചുകാണുന്നു. പേകനെ പ്രശംസിച്ചു എഴുതിയിട്ടുള്ള മറ്റൊരു പാട്ടിന്‍രെ സാരം ഇതാണ്‌.

'പാണന്‍ പൊന്‍താമരപ്പൂ ചൂടിയിരിക്കുന്നതും വിറലി ആഭര ണങ്ങളണിഞ്ഞിരിക്കുന്നതും കണ്ട്‌, നഗരവാസികളെ പോലെ നല്ല കുതിരകളെ പൂട്ടിയ ഉന്നതമായ തേരില്‍ ഈ ചുരത്തില്‍ ചുറ്റിത്തിരിയുന്ന നിങ്ങള്‍ ആരാണ്‌'. എന്നൊരു വഴിപോക്കന്‍ ചോദിച്ചപ്പോള്‍ പരണര്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'വിശന്നു വലയുന്ന യാചകാ, ജയശ്രീയാര്‍ന്ന വേല്‍ധരിച്ച എന്റെ സ്വാമിയെ കാണുന്നതിനുമുമ്പു ഞാനും നിന്നെപ്പോലെയാ യിരുന്നു. ഇപ്പോള്‍ ഈ അവസ്ഥ കൈവന്നു. മയില്‍ വസ്‌ത്രം ധരിക്കാറില്ലെന്നറി ഞ്ഞിട്ടും അതിന്റെ കൂവല്‍ കേട്ടു തന്റെ പട്ടു പുതക്കാന്‍ കൊടുത്തവനും മദയാനകളും കുതിരകളുമു ള്ളവനുമായ പേകനാണ്‌ എന്റെ സ്വാമി. എന്തായാലും അദ്ദേ ഹം ദാനം മുടക്കുകയില്ല. ദാരിദ്ര്യ നിവാരണമാണ്‌ അദ്ദേഹത്തി ന്റെ ലക്ഷ്യം.' പേകന്‍ പത്‌നിയുമായി എന്തോ കാരണത്താല്‍ പിണങ്ങിപ്പിരഞ്ഞു താമസിച്ചപ്പോള്‍ അവരെ തമ്മിലണക്കാന്‍ പരണര്‍ എഴുതിയ രണ്ടുപാട്ടുകള്‍ പുറനാനൂറിലുണ്ട്‌.
(ഡൌണ്‍ലോഡ്)

No comments:

Post a Comment