Sunday, November 24, 2013

പുസ്‌തകം: മറുപുറം - ഐ ശാന്തകുമാര്‍ (സ്വര്‍ണം പൂശിയ രാജസ്‌തുതി എന്ന അധ്യായം)




ഐ ശാന്തകുമാര്‍
പ്രജാതല്‍പ്പര രെന്ന്‌ വിശേഷിപ്പി ക്കപ്പെടുന്ന നാടുവാഴി, ഇന്ത്യന്‍ ഭരണഘടന അനുശാസി ക്കുംവിധം ഇന്നും പ്രജയായിട്ടില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടി റിപ്പബ്ലിക്കായതോടെ ഇന്ത്യയുടെ മൂന്നിലൊന്ന്‌ പ്രദേശവും മൊത്തം ജനസംഖ്യയുടെ നോലിലൊന്ന്‌ പ്രജകളേയും അടക്കിവാണിരുന്ന 565 മഹാരാജാക്കന്മാരും നവാബുമാരും രാജാക്കന്മാരും മറ്റ്‌ നാടുവാഴിമാരും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രജകളായി മാറി. എന്നാല്‍ നമ്മുടെ രാജകുടുംബമോ ? അവര്‍ ഇന്നേവരെ പോളിങ്‌ ബൂത്തില്‍ ചെന്ന്‌ വോട്ടു ചെയ്‌തിട്ടില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ ( പഴയ തിരുവനന്തപുരം നോര്‍ത്ത്‌ ) അസംബ്ലി മണ്ഡലത്തില്‍ 5 ആം വാര്‍ഡില്‍ 46 ആം നമ്പര്‍ ബൂത്തിലെ വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ 822 മുതല്‍ 830 വരെയുള്ള പേരുകള്‍ കവടിയാര്‍ കൊട്ടാരത്തിലെ കുടുംബാംഗങ്ങളാണ്‌. തിരുവനന്ത പുരത്ത്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികള്‍ കൊട്ടാരത്തിലും പോകാറുണ്ട്‌; വോട്ടു ചോദിക്കാനല്ല. അനുഗ്ര ഹത്തിനു വേണ്ടി. കാരണം അവര്‍ വോട്ടു ചെയ്യാറില്ല. 100 കോടിവരുന്ന ജനത്തിന്റെ അധിപനും സര്‍വസൈന്യാധിപനുമായ ഇന്ത്യന്‍ പ്രസിഡന്റുപോലും പോളിങ്‌ ബൂത്തില്‍ ക്യൂ നിന്ന്‌ വോട്ടുചെയ്യുമ്പോള്‍ തിരുവനന്തപുരത്ത്‌ പേരൂര്‍ക്കടയിലെ ക്ഷേത്രപ്രവേശന സ്‌മാരക യു പി സ്‌കൂളിലെ ബൂത്തില്‍ ചെന്ന്‌ സ്വന്തം സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എന്തുകൊണ്ട്‌ രാജകുടുംബം മടിച്ചിരുന്നു?

2003 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  രാജകുടുംബത്തി
നുവേണ്ടിമാത്രം, കവടിയാര്‍ കൊട്ടാരവളപ്പിലുള്ള ആശുപത്രിയില്‍ ബൂത്ത്‌ ഒരുക്കിക്കൊടുത്തിരുന്നു. രാജകുടുംബത്തിലെ രണ്ടുമൂന്നു പേര്‍ മാത്രം വോട്ടു ചെയ്‌തു. അങ്ങനെ ചരിത്രം കുറിച്ചുവെന്ന്‌ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ എത്രയോ നാടുവാഴികളും നാട്ടുരാജാക്കന്മാരും സ്വതന്ത്ര ഇന്ത്യയിലെ പ്രജകളായിത്തീര്‍ന്നു. തിരുവിതാംകൂര്‍ മഹാരാജാവിനേക്കാളും മഹാന്മാരായ എത്രയോ രാജാക്കന്മാര്‍ പ്രജകളായിത്തീര്‍ന്നിരി ക്കുന്നു. ഇട്ടാവട്ടത്തുള്ള ഈ നാടിനേക്കാളും പതിന്മടങ്ങ്‌ വലിപ്പമുള്ള രാജ്യാവകാശികളേയും, കുതിരവണ്ടികളേക്കാള്‍ വിമാനങ്ങള്‍ സ്വന്തമായുണ്ടായിരുന്ന രണശൂരന്മാരായ രാജാക്കന്മാരേയും മഹാറാണിമാരേയും ഇന്ന്‌ ശ്രീ എന്നും ശ്രീമതി എന്നും സംബോധന ചെയ്യുമ്പോള്‍, എന്തുകൊണ്ട്‌ തിരുവിതാംകൂര്‍ നാടുവാഴിയെ ഇതില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നു. ജനപ്രതിനിധി കളും മന്ത്രിമാരും ഇന്നും മഹാരാജാവ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നു ! 


ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ന്‌ തിരിച്ചറിയല്‍ കാര്‍ഡുണ്ട്‌. എന്നാല്‍ കവടിയാര്‍ കൊട്ടാരം അത്‌ നിരസിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ രാജകുടുംബാംഗങ്ങളെ ക്ഷേത്രപ്രവേശന സ്‌മാരക യു പി സ്‌കൂളില്‍ കാത്തിരുന്ന്‌ മടങ്ങുകയാണുണ്ടായത്‌. 'കെല്‍ട്രോണി'ലെ സീനിയര്‍ എഞ്ചിനീയര്‍ രാമചന്ദ്രന്‍ നായരും സംഘവും കാത്തിരുന്നു മടുത്തപ്പോള്‍ തിരുവനന്തപുരം കളക്ടറെ ബന്ധപ്പെട്ടു. കുറേക്കൂടി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ച കളക്ടര്‍ അല്‍പ്പം കഴിഞ്ഞ്‌ അവരെ അറിയിച്ചു: 'രാജകുടുബം തിരിച്ചറിയല്‍ കാര്‍ഡ്‌ വേണ്ടാത്തവരാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ പൊയ്‌ക്കൊള്ളൂ'. ജനാധിപത്യത്തിനെതിരേ തിരിഞ്ഞു നില്‍ക്കുന്നവര്‍ 1950 മുതല്‍ 1971 വരെ 25 ലക്ഷം രൂപ പ്രീവിപേഴ്‌സായി സ്വതന്ത്ര കേരളത്തിന്റെ ഖജനാവില്‍ നിന്നും പറ്റിയിരുന്നു. ഇന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ 8 ലക്ഷം രൂപ പ്രതിവര്‍ഷം ധനസഹായം ലഭിക്കുന്നു എന്നത്‌ മറ്റൊരു സവിശേഷത. ഈ വരുമാനത്തിന്‌ നികുതിപോലും നല്‍കേണ്ട.


കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രധാന ഔദ്യോഗിക ആഘോഷ പരിപാടികളാണ്‌. സ്വാതന്ത്ര്യ ദിനാഘോഷവും റിപ്പബ്ലിക്‌ ദിനാഘോഷവും. ഗവര്‍ണറും മുഖ്യമന്ത്രിയും പൗരപ്രമുഖരും ഒക്കെ പങ്കെടുക്കുന്ന ആഘോഷവേളകളില്‍ രാജകുടുംബാംഗങ്ങളെ ഇന്നുവരെ കണ്ടിട്ടില്ല. എന്തിന്‌ ത്രിവര്‍ണപതാക കൊട്ടാരവളപ്പില്‍ ഒരിടത്തും കണ്ടിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ തിരുവനന്തപുരത്ത്‌ ഐ എം ജിയില്‍ 1997 ഒക്ടോബര്‍ 13 ന്‌ 91,92 ബാച്ചിലെ ഐ എ എസ്‌ ഓഫീസര്‍മാര്‍ ക്കുവേണ്ടി നടത്തിയ പരിശീലന പരിപാടിയില്‍ പണ്ട്‌ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ച്‌ സ്വാതന്ത്യത്തില്‍ നിന്ന്‌ മാറിനിന്ന തിനെ അശ്വതിതിരുനാള്‍ ലക്ഷിമിഭായ്‌ ന്യായൂകരിച്ചു. സമ്പന്നമായ തിരുവിതാംകൂറിന്റെ വ്യക്തിത്വം നിലനിര്‍ത്താനാണ്‌ രാജകുടുംബം അങ്ങനെയൊരു തീരുമാനമെടുത്തതെന്ന്‌ അവര്‍ തുറന്നു പ്രഖ്യാ പിച്ചു. അതുകൊണ്ടാണോ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത്‌?


രാജകുടുബത്തിന്റെ പ്രതിഷേധാര്‍ഹമായ നടപടികളെ പല പ്രമുഖരും എതിര്‍ത്തിട്ടു ണ്ടെങ്കിലും അതില്‍ എടുത്തുപറയേണ്ടത്‌ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതികരണമാണ്‌. ശ്രീ ചിത്രാ മെഡിക്കല്‍ സെന്റെറിന്റെ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രിയായ സി അച്യുതമേനോന്‍ വേദിയിലെത്തിയപ്പോള്‍ എല്ലാവരും ബഹുമാനപുരസ്സരം എണീറ്റുനിന്നു. എന്നാല്‍ ബാലരാമവര്‍മ്മ മഹാരാജാവുമാത്രം എണീറ്റില്ല. ഇത്‌ മുഖ്യമന്ത്രിയെ ക്ഷോഭിപ്പിച്ചു. അച്യുതമേനോനെന്നല്ല, മറിച്ച്‌ ജനാധിപത്യ വ്യവസ്ഥിതിയിലെ സമുന്നത നേതാവിനെ, ഭരണാധികാരിയെ ബഹുമാനിക്കുന്ന തിനെയാണ്‌ അത്‌ സൂചിപ്പിക്കുന്നതെന്നും അത്‌ പാലിക്കാത്തത്‌ ബാലരാമവര്‍മ്മയുടെ തെറ്റാണെന്നും അദ്ദേഹം പ്രസംഗിച്ചു. അതുപോലെതന്നെ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയും അതിരുകവിഞ്ഞ രാജസ്‌തുതിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. ചോരകൊണ്ട്‌ നേടിയെടുത്ത സ്വാതന്ത്ര്യത്തെ പുഛിക്കുന്നതിന്‌ തുല്യമാണ്‌ ഈ രാജസ്‌തുതി എന്ന്‌ പ്രതികരി ച്ചിട്ടുണ്ട്‌. കേരള കേഡറിലെ ഐ എ എസ്‌ ഉദ്യോഗസ്ഥ നും സാഹിത്യകാരനും കൂടിയായ ഡോ ധരംവീര്‍ അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള 'പഹലകത്ത്' എന്ന പുസ്‌തക ത്തില്‍ ഈ അസാധാരണ രാജഭക്തിയെ വിമര്‍ശിക്കുന്നു ണ്ട്‌. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ഒരു ചടങ്ങില്‍ അന്നത്തെ ഗവര്‍ണര്‍ പങ്കെടുക്കുക യുണ്ടായി. അദ്ദേഹം സ്റ്റേജില്‍ കടന്നപ്പോള്‍ എല്ലാവരും എണീറ്റുവെങ്കിലും ബാലരാമവര്‍മ്മ എണീറ്റില്ല. ഉത്തരേന്ത്യയിലെ അതിപ്രബലന്മാരായ രാജാക്കന്മാരുടെ ഇന്നത്തെ തലമുറകളെപ്പറ്റി ശരിക്ക്‌ അറിയാവുന്ന അദ്ദേഹത്തിനെ ഈ സംഭവം അത്ഭുതപ്പെടു ത്തിയിരുന്നു. ജനാധിപത്യത്തിലെ ഭരണത്തലവനായ ഗവര്‍ണറെ ബഹുമാനിക്കാന്‍ ഒരു മുന്‍ രാജാവിന്‌ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌?

തിരുവിതാംകൂര്‍ നാടുവാഴിക്ക്‌ കൊച്ചി മലബാര്‍ നാടുവാഴിക ളേക്കാള്‍ മറ്റൊരു പ്രത്യേകതയുണ്ടെന്ന വസ്‌തുത മറക്കാനാവില്ല. 1949-ലെ തിരു കൊച്ചി സംയോജനത്തെ തുടര്‍ന്ന്‌ ഏഴു വര്‍ഷത്തോളം ബാലരാമവര്‍മ്മ രാജപ്രമുഖന്റെ പദവി അലങ്കരിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ രാജപ്രമുഖ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. Oath of allegiance എടുക്കാത്തതുകൊണ്ട്‌ രാജാവിന്റെ സമ്മതപത്രം തിരുവിതാംകൂര്‍ ചീഫ്‌ ജസ്റ്റിസ്‌ വായിക്കുകയാണുണ്ടായത്‌. കാരണം അദ്ദേഹത്തിന്റെ കൂറ്‌ ശ്രീപത്മനാഭന്‌ അടിയറവെച്ചതുകൊണ്ടായിരുന്നു എന്നാണ്‌. ഇങ്ങനെ ഒരു സത്യപ്രതിജ്ഞ ലോകത്തൊരിടത്തും നടന്നു കാണില്ല!


 (ഡൌണ്‍ലോഡ്)

No comments:

Post a Comment