Sunday, November 24, 2013

പുസ്തകം : ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല - കാഞ്ച ഐലയ്യ ; പഠനം - കെ കെ ബാബുരാജ്‌


കാഞ്ച ഐലയ്യ
കാഞ്ച ഐലയ്യ
പരിഭാഷ:എസ്.സജീവ്‌.
പരസാധനം :സംവാദം/ഇന്‍സൈറ്റ്
വി.ഒ.നമ്പര്‍ 683,കണിയാപുരം,
തിരുവനന്തപുരം .
വില 80രൂപ.
(സൂചകം മാസികയുടെ 2001സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ കൃതിപഠനമുള്ളത് )

1960കളില്‍ ലോകമെമ്പാടുമുള്ള പീഡിത ജനതകള്‍ സ്വതന്ത്ര മാനിഫെസ്റ്റൊകള്‍ പുറത്തിറക്കിക്കൊണ്ട് സ്വയം നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ മുന്നേറ്റങ്ങളോട് രക്തബന്ധം പുലര്‍ത്തി ക്കൊണ്ട് ഇന്ത്യയിലെ ദളിതരും വ്യത്യസ്ഥ പ്രദേശങ്ങളില്‍ മാനിഫെസ്റ്റൊകള്‍ അവതരിപ്പിക്കുകയും സമര-പ്രതിരോധ പ്രസാധനങ്ങള്‍ക്കും എഴുത്ത് -വായനകള്‍ക്കും ആരംഭം കുറിക്കുകയും ചെയ്തു. ആധുനികതയുടെ കാഴ്ച്ചയുടെ അധികാര സ്വഭാവവും ഭാഷയുടെ ഏകാധിപത്യവും മൂലം ഈ മുന്നേറ്റങ്ങള്‍ പാഠവല്‍ക്കരിക്കപ്പെട്ടില്ല . അവ പരാജയങ്ങള്‍ ആയിരുന്നില്ല എന്നല്ല അര്‍ത്ഥമാക്കുന്നത് , മറിച്ച് പീഡിതമനസുകളുടെ കര്‍തൃത്വവല്‍ക്ക രണത്തിനുള്ള  ശ്രമങ്ങള്‍ പൊതുമണ്ഡലത്തിനു പുറത്ത് രൂപപ്പെടുക യായിരുന്നു. ഇവ അടിച്ചമര്‍ത്തപ്പെട്ട ജ്ഞാനവ്യവഹാരങ്ങളെ നിലവില്‍ കൊണ്ടുവന്നു. ഇന്നും അമൂര്‍ത്തമായിരിക്കുന്ന ഈ ജ്ഞാനവ്യവഹാരങ്ങളെ പാഠവല്‍ക്കരിക്കാനും പരിഭാഷപ്പെടുത്താനും പുനര്‍പാരായണങ്ങളിലൂടെ സമകാലീന സംഭവങ്ങളിലേക്ക് പ്രവേശിപ്പിക്കാനും നടത്തുന്ന ബാലതന്ത്ര പ്രയോഗമാണ് ഉത്തരാധുനികഥയിലെ ദളിതെഴുത്ത് വായനകള്‍ .1990കള്‍ക്ക് ശേഷം സജീവമായ ഈ പ്രക്രീയ അക്കാദമിക് മണ്ഡലത്തില്‍ പ്രതിനിധാന പ്പെടുത്തുന്നത് കാഞ്ച ഐലയ്യ,ഗെയില്‍ ഓംവെദ് ,കാതലിന്‍ ഗഫ് മുതലായവരുടെ ഇടപെടലുകളിലൂടെയാണ് .കാഞ്ച ഐലയ്യയുടെ പ്രസിദ്ധമായ 'ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല ' എന്ന പുസ്തകത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ജാതി വ്യവസ്ഥക്കക്കകത്ത് സംഘര്‍ഷമനുഭവിക്കുന്ന ആദിവാസികള്‍ ഒഴികെയുള്ള ദളിതര്‍ (ആദിവാസികള്‍ ജാതി വ്യവസ്ഥക്ക് പുറത്താണ് )പിന്നോക്കക്കാര്‍ ,അന്തരാള സമുദായങ്ങള്‍ എന്നിവയെ ഉല്‍പ്പാദന സമൂഹമായി വിലയിരുത്തിക്കൊണ്ടുള്ള ജ്ഞാന സങ്കല്‍പ്പമാണ് ഈ കൃതി ഉള്‍ക്കൊള്ളുന്നത്. മേല്‍പ്പറഞ്ഞ സമുദായങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ ദളിത്‌ ബഹുജനങ്ങളാണെന്നു കാഞ്ച ഐലയ്യ വിലയിരുത്തുന്നു. ഉല്‍പ്പാദക വ്യവസ്ഥയില്‍നിന്നും അന്യവല്ക്കരിച്ച ബ്രാഹ്മണ ജ്ഞാനം അധിനിവേശമാണ് .ഇതിനോടുള്ള നിതാന്ത സംഘര്‍ഷം ദളിത്‌ ബഹുജന്‍ ജ്ഞാനവല്‍ക്കരണ മുള്‍ക്കൊള്ളുന്നു.

ബാബറി മസ്ജിത് തകര്‍ക്കപ്പെടുന്നതിനു എത്രയോ മുന്‍പ് ഹിന്ദുത്വം എല്ലാത്തരം ബഹുസ്വര ജനാധിപത്യ സങ്കല്‍പ്പനങ്ങളോടും ലിംഗ സമത്വ വാദങ്ങളോടും യുദ്ധ പ്രഖ്യാപനം ആരംഭിച്ചിരുന്നു. സവര്‍ണരിലെ വലിയൊരു വിഭാഗം ഹിന്ദുത്വത്തിന്‍റെ ആശയവല്‍ക്കരണത്തോട് വിധേയത്വം പുലര്‍ത്തിയപ്പോള്‍ ദളിത്‌ ബഹുജനങ്ങളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഇതിനോട് സംഘര്‍ഷപ്പെട്ടു. ഈ സംഘര്‍ഷങ്ങളെ ജാതീയമായി മുദ്രകുത്തി സവര്‍ണ പാദസേവ ചെയ്യുകയായിരുന്നു മിക്കവാറും എല്ലാത്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും. ധൈഷണിക രംഗത്ത് രൂപപ്പെട്ട ഈ തിരസ്കാര ത്തിന്റെ പശ്ചാത്തലത്തില്‍ ,ദളിതുകളില്‍ നിന്നും വികസിച്ചുവന്ന ആശയ രൂപീകരനങ്ങളെ ഈ കൃതി ഒരു പരിധിവരെ ഉള്‍ക്കൊള്ളുന്നു.
 
കെ കെ ബാബുരാജ്‌
ഈ പുസ്തകത്തിന്‍റെ പ്രധാനപ്പെട്ട ന്യൂനത ,ദളിത്‌ ജ്ഞാനവ്യവഹാരങ്ങളെ ചരിത്രപരമായി മാറുന്നില്ല എന്നതാണ് .അതായത് ,ജാതിവ്യവസ്ഥയില്‍ കീഴാളര്‍ നടത്തിയ മതരൂപീകരണങ്ങളെ വിശദമായി ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ,മഹാത്മാ ഫൂലേക്കുശേഷം ശക്തിയാര്‍ജിച്ച മതേതര ജ്ഞാനരൂപീകരണങ്ങളെ സഫലമായി പാഠവല്‍ക്കരിക്കാന്‍ പരാജയപ്പെട്ടി രിക്കുന്നു. അതിനാല്‍ ജാതിവ്യവസ്ഥയെ സമുദായ വല്‍ക്കരണവുമായി ബന്ധപ്പെടുത്താനോ ,വിശ്വാസ സ്വാതന്ത്ര്യത്തെ ജനാധിപത്യപരമാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല. ഈ ന്യൂനതമൂലം ദളിത്‌ വല്‍ക്കരണം കൃതി മുന്നോട്ടുവെക്കുന്നു. ജാതിവ്യവസ്ഥക്ക് സവര്‍ണരും സംഘര്‍ഷപ്പെടു മ്പോള്‍ ,ചരിത്രപരമായി രൂപപ്പെടുന്ന ദളിത്‌ - സവര്‍ണ സംവാദത്തെ ജാതിവിരുദ്ധ മതേതര സംവാദമാക്കി പരിവര്‍ത്തനപ്പെടുത്തുകയാണ് വേണ്ടത് .ഈ പ്രക്രിയയിലൂടെ മാത്രമേ ,അംബേദ്‌കര്‍ ചിന്തകളുടെ ചരിത്രവല്‍ക്കരണം സാധ്യമാകൂ .


(ഡൌണ്‍ലോഡ്)

No comments:

Post a Comment